International News

അൽ ഖ്വയ്ദ ഭീഷണി; രാജ്യത്ത്‌ 9 ഇടങ്ങളിൽ എൻഐഎ റെയ്ഡ് …

ബംഗ്ലാദേശികളെ ഉപയോഗിച്ച്‌ അൽ ഖ്വയ്ദ ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിവിധ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച  റെയ്ഡുകൾ നടത്തി.ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണ്‌ തിരച്ചിൽ നടത്തി. അൽ- ഖ്വയ്ദയുടെ പദ്ധതികളെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നതായി സംശയിക്കുന്ന ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്‌ഡെന്ന്‌ എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.

മണിപ്പൂര്‍ സംഘര്‍ഷം: ജവാന് വെടിയേറ്റു…

വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സൈനികന് വെടിയേറ്റു. സായുധ കുക്കി വിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മഹര്‍ റജിമെന്റിലെ സൈനികന് വെടിയേറ്റത്. യുയോക് കുന്നില്‍ നിന്ന് വെടിയുതിര്‍ത്ത ശേഷം സായുധ കുക്കികള്‍ സൈനികര്‍ക്ക് നേരെ ബോംബുകളും വലിച്ചെറിഞ്ഞു. മെയ്‌തേയ് വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ആക്രമണങ്ങള്‍ നടന്നെന്ന് മേയ്‌തേയ് സംഘടനകള്‍ ആരോപിച്ചു.

ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ…

വധഭീഷണിയെ തുടർന്ന് ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടുപേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ സന്ദേശം എത്തിയത്.ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. ഷാരുഖ് ഖാനെ വധിക്കുമെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം.ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടത്തിയിരുന്നു. പിപി …

ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ… Read More »

അമേരിക്കയില്‍ പ്രസിഡന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം…

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസ് വിജയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ടി ലീഡ് ചെയ്യുന്നു. ന്യൂ ഹാംപ്ഷയറിലെ ചെറുപട്ടണമായ ഡിക്‌സ്‌വിൽ നോച്ചിലാണ് …

അമേരിക്കയില്‍ പ്രസിഡന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം… Read More »

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. അഖ്‌നൂർ സെക്ടറിൽ വെച്ച്‌  സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് അക്രമികൾ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തത്.അഖ്‌നൂർ സെക്ടറിൽ വെച്ച്‌ വാഹനത്തിനുനേരെ ഭീകരർ 15 റൗണ്ട്‌ വെടിയുതിർത്തതായയാണ് സൈന്യം അറിയിച്ചത്. കരസേനയുടെ ആംബുലൻസിന്‌ നേരെയാണ്‌  ആക്രമണം ഉണ്ടായത്‌. വെടിവെപ്പിനുശേഷം ഭീകരർ വനമേഖലയിലേയ്ക്ക്‌ കടന്നു. വനമേഖലയിലെ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. …

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. Read More »

233 ദിവസം; സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിലെത്തി…

നാസയുടെ സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിൽ തിരിച്ചത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി 233 ദിവസത്തിന് ശേഷമാണ് നാലുപേരടങ്ങുന്ന ദൗത്യസംഘം സ്പേയ്‌സ് എക്സിന്റെ എൻഡവർ പേടകത്തിൽ ഭൂമിയിലിറങ്ങിയത്.മാര്‍ച്ചിലാണ് ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തില്‍ നാസയുടെ ബഹിരാകാശയാത്രികരായ മൈക്കൽ ബാരറ്റ്, മാത്യു ഡൊമിനിക്, ജീനെറ്റ് എപ്‌സ് എന്നിവരും റഷ്യന്‍ സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗ്രെബെന്‍കിനും ഐഎസ്എസിലെത്തിയത്. യാത്രികർ ആ​ഗസ്തിൽ തിരികെയെത്തുമെന്നായിരുന്നു ആദ്യഘട്ടത്തിൽ നാസ അറിയിച്ചത്. എന്നാല്‍ സുനിത വില്യംസും ബുച്ച് വിൽമോറും എത്തിയ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ തകരാറ് …

233 ദിവസം; സ്പേയ്‌സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിലെത്തി… Read More »

അപകീർത്തിക്കേസിൽ കെജ്‌രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി …

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട  എഎപി നേതാവ്‌ അരവിന്ദ്‌കെജ്‌രിവാളിന്റെ പരാമർശങ്ങൾക്ക്‌ എതിരെ ഗുജറാത്ത്‌ സർവ്വകലാശാലയുടെ അപകീർത്തികേസിലെ സമൻസ്‌ ശരിവെച്ച്‌ സുപ്രീംകോടതി. വിചാരണക്കോടതി തനിക്ക്‌ അയച്ച സമൻസ്‌ ചോദ്യംചെയ്‌ത്‌ കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.നേരത്തെ സമാനമായ ആവശ്യമുന്നയിച്ച്‌ എഎപി നേതാവ്‌ സഞ്‌ജയ്‌സിങ്ങ്‌ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ‘ഇതേ വിഷയത്തിലുള്ള ഒരു ഹർജി ഈ കോടതി നേരത്തെ തള്ളിയതാണ്‌. അതുകൊണ്ട്‌, ഈ ഹർജിയിലും ഇടപെടാൻ കഴിയില്ല’–- ജസ്‌റ്റിസ്‌ ഹൃഷികേശ്‌ റോയ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍.

ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്‌ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍,ഹമാസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിലെ ഐതിഹാസികമായ തൂഫാനുല്‍ അഖ്‌സയുടെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന യഹ്‌യാ സിന്‍വാര്‍ ഗസയില്‍ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.ശത്രുവിന്റെ അഹന്തയെയും അഹങ്കാരത്തെയും അവകാശവാദങ്ങളെയും അതിനേക്കാള്‍ ശക്തിയില്‍ പ്രഹരിച്ചിരുന്ന യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും …

ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍. Read More »

കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെഎപിസിസി പ്രസിഡന്റ്…

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ പൂർണ്ണ ഉത്തരവാദിത്തം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റം. അവർക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നവീൻ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ആന്തൂരിൽ സാജൻ മരിച്ചതുപോലെ തന്നെയാണ് നവീൻ ബാബുവിനെയും മരണത്തിലേക്ക് തളളിവിട്ടത്.യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോൾ …

കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെഎപിസിസി പ്രസിഡന്റ്… Read More »

ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ…

ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ട്രൂഡോ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുന്നുണ്ട്. ഈ തെളിവുകൾ ഇന്ത്യയുമായി പങ്കുവെച്ചു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി …

ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ… Read More »