EN24TV

advertisment header top single

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍…

പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്താതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇരുവരെയും കമ്മീഷണര്‍മാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തതായാണ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.കമ്മീഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്നും ഈ തീരുമാനത്തില്‍ യോഗത്തില്‍ താന്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന …

സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍… Read More »

തൃശൂര്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍…

വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ കുട്ടികള്‍ മരിച്ചനിലയില്‍. എട്ട് വയസുകാരനായ അരുണ്‍ കുമാറിന്റെ മൃതദേഹമാണ് കിട്ടിയത്. മൃതദേഹം വനാതിര്‍ത്തിയിലെ ഫയര്‍ലൈന് സമീപത്ത് നിന്നാണ് ലഭിച്ചത്. ഇന്ന് രാവിലെ മുതലാണ് പോലിസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടങ്ങിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. കുട്ടികള്‍ ബന്ധുവീട്ടില്‍ പോയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായത്. സിദ്ധാർഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി പൂക്കോട് വെറ്ററിനറി …

തൃശൂര്‍ ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികള്‍ മരിച്ചനിലയില്‍… Read More »

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം; മൂന്നെണ്ണം തള്ളി…

സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രം അംഗീകാരം. ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയില്ല. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് രാഷ്ട്രപതിയുടെ തീരുമാനം. ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി …

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം; മൂന്നെണ്ണം തള്ളി… Read More »

പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ  മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി…

തിരുവോണ ദിവസം പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെ മറ്റ് എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സര്‍ക്കാരും പ്രതികളും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേസിലെ പ്രതികള്‍ ആര്‍ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹകില്‍ ഉള്ളവരായിരുന്നു. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി (4), എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, …

പി ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; ഒരാളൊഴികെ  മറ്റു പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി… Read More »

സമരാ​ഗ്നിക്ക് ഇന്നു തലസ്ഥാന ന​ഗരിയിൽ സമാപനം…

 കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ കർശന താക്കീതോടെ ഈ മാസം 9ന് കാസർ​ഗോഡ് നിന്നു തുടങ്ങിയ കെപിസിസി സമരാ​ഗ്നി പ്രക്ഷോഭ യാത്രയ്ക്ക് ഇന്നു സമാപനം. വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണു സമാപനം. 22 ദിവസങ്ങളായി 14 ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയ ജാഥ മുഴുവൻ ജില്ലകളിലും ജനസമ്പർക്ക പരിപാടികളും ഒരുക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിചാരണയായിരുന്നു ഈ പരിപാടിയിലൂടെ നടന്നത്. വിവിധ ജില്ലകളിലായി പത്തു ലക്ഷത്തോളം പ്രവർത്തകർ ജാഥയുടെ ഭാ​ഗമായിട്ടുണ്ടാവും എന്നാണ് കണക്കാക്കുന്നത്.പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ …

സമരാ​ഗ്നിക്ക് ഇന്നു തലസ്ഥാന ന​ഗരിയിൽ സമാപനം… Read More »

മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കാനാണ് എസ്ഡിപിഐ…

കേന്ദ്ര ഭരണം കൈയാളുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം എഎസ്എ ഉമര്‍ ഫാറൂഖ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് പത്തനംതിട്ട ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിഭജിച്ച് നിര്‍ത്തുകയാണ് ഫാഷിസത്തിന്റെ താല്‍പ്പര്യം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിച്ച് സാമുഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന അജണ്ടകള്‍ മാത്രം പിന്തുടരുന്നത് അതിനാലാണ്. രാജ്യസുരക്ഷ പോലും മോദിയ്ക്ക് …

മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കാനാണ് എസ്ഡിപിഐ… Read More »

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) “രാജ്യത്തിന്റെ വീണ്ടെടുപ്പിന് “

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) “രാജ്യത്തിന്റെ വീണ്ടെടുപ്പിന് ” എന്ന പ്രമേയമുയർത്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര ഫെബ്രുവരി 14ന് കാസർഗോഡിൽ നിന്ന് ആരംഭിച്ച് മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്നു. ഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, ഫെറിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ യാത്ര കടന്നുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ …

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) “രാജ്യത്തിന്റെ വീണ്ടെടുപ്പിന് “ Read More »

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും…

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ബോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാവിലെ 9.45ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പൂര്‍ണമായും തദ്ദേശീയമായാണ് യാനം നിര്‍മിച്ചത്. ഹൈഡ്രജന്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായതിനാല്‍ പൂര്‍ണമായും മലിന മുക്തമായിരിക്കുമെന്നതാണ് യാനത്തിന്റെ പ്രത്യേകത.നദികളിലൂടെയുള്ള ഹ്രസ്വദൂര സര്‍വീസ് ലക്ഷ്യം വച്ച് നിര്‍മ്മിച്ച ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. യു ജി സി മാനദണ്ഡം പാലിക്കാതെ …

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും… Read More »

കര്‍ഷക സമരത്തിനിടെ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു; മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു…

കര്‍ഷക സമരത്തിനിടെ ഹരിയാന പോലീസുമായുള്ള  ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ കര്‍ഷന്‍ കൊല്ലപ്പെട്ടു. ഹരിയാന അതിര്‍ത്തിയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ശുഭ് കരന്‍ സിങ് കൊല്ലപ്പെട്ടത്. ശുഭ് കരന്‍ സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫെബ്രുവരി 13 മുതല്‍ അതിര്‍ത്തിയില്‍ സമരം തീവ്രമായി തുടരുകയാണ്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെയാണ് സമരം ശക്തമായത്. ഹരിയാന പോലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചതോടെ കാനൗരി , ശംഭു അതിര്‍ത്തികളില്‍ …

കര്‍ഷക സമരത്തിനിടെ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടു; മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു… Read More »