കെ.ഫോണ്‍ കരാര്‍ ; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില…
ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിള്‍ തന്നെ യെന്ന് കണ്ടെത്തല്‍. എല്‍ എസ് കേബിള്‍ എന്ന പേരില്‍ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇത് ഗുണനിലവാരമില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ക്ചര്‍ ലിമിറ്റഡ് ഇതിനുവേണ്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു. കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണ് ടിജിജി ചൈന കമ്പനിയില്‍ …
കെ.ഫോണ്‍ കരാര്‍ ; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില… Read More »
ശാസ്താംകോട്ടയിലിരുന്ന സ്കൂട്ടറിന് മല്ലപ്പള്ളിയിൽ എഐ ക്യാമറയുടെ നോട്ടീസ്.
ശാസ്താംകോട്ടയിലെ കടയുടെ പിന്നിൽ വച്ചിരുന്ന സ്കൂട്ടറിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ പിഴയടയ്ക്കാൻ പുതിയ എഐ ക്യാമറയുടെ നോട്ടീസ്. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിന് പെനാൽറ്റി അടയ്ക്കണമെന്ന് KL 61 B 0520 സ്കൂട്ടറിന്റെ ഉടമ ദിവ്യക്ക് മൊബൈൽ ഫോണിൽ നോട്ടീസ് എത്തി. 500 രൂപ പിഴ അടയ്ക്കണമെന്നു കാണിച്ച് പത്തനംതിട്ട പൊലീസ് ആണ് വിദ്യക്കു നോട്ടീസ് അയച്ചിരിക്കുന്നത്. ശാസ്താംകോട്ട സവദേശി ദിവ്യയുടെ പേരിൽ എടുത്ത സ്കൂട്ടർ ഓടിക്കുന്നതു അവരുടെ പിതാവാണ്. ശാസ്താംകോട്ടയിൽ അഗ്രോ സ്റ്റോർ നടത്തുന്ന മനക്കര സ്വദേശി സതീഷിന്റെ …
ശാസ്താംകോട്ടയിലിരുന്ന സ്കൂട്ടറിന് മല്ലപ്പള്ളിയിൽ എഐ ക്യാമറയുടെ നോട്ടീസ്. Read More »
ഗുണ്ടാനേതാവ് സഞ്ജീവ് ജീവ, കോടതി മുറിക്കുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു…
ലക്നൗവിലെ കോടതിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണു വെടിയുതിർത്തത്. കോടതി മുറിക്കുള്ളിലാണ് സംഭവം നടന്നത്. അക്രമികൾ വെടിയുതിർത്തതോടെ സഞ്ജീവ് ജീവ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്‌തു.മുഖ്‌താർ അൻസാരിയുടെ അടുത്ത സഹായിയായ സഞ്ജീവ് മഹേശ്വരി ജീവ, ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു, അതിൽ മുഖ്‌താർ അൻസാരിയും പ്രതിയാണ്. ജീവയെ ലഖ്‌നൗ കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്നതാണ്. ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.
മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര…
മാവേലിക്കര പുന്നമുട്ടില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി.മഴു ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മഹേഷിന്റെ കുടുംബക്കാരിയായ സുനന്ദ എന്ന യുവതിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ …
മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര… Read More »
മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് തുടക്കം; ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പം…
ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇതിന് പുറമെ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.
ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു
കോട്ടയം അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണവും ജിഷ്ണു പ്രണോയിയുടെ മരണവും ഒക്കെ ഒരു ആത്മഹത്യ ആയി മാത്രം എഴുതി തള്ളാൻ കഴിയില്ലെന്നും ഇതിനെയെല്ലാം ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആയി തന്നെ നോക്കി കാണണമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് എംജെ യദു കൃഷ്ണൻ പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുവാനുള്ള കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റ്കളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോളേജുകളുടെ സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കുക എന്ന ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തി …
ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു Read More »
ഒഡിഷ ട്രെയിൻ ദുരന്തം: സിബിഐ കേസെടുത്തു…
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് രേഖകളും മൊഴികളും ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി.സെക്ഷൻ 337 (മനുഷ്യജീവനെ അപകടപ്പെടുത്തുന്ന വിധത്തിൽ അശ്രദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്‌ത് ആരെയെങ്കിലും വേദനിപ്പിച്ചാൽ), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയോ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലൂടെ ഗുരുതരമായ അപകടമുണ്ടാക്കുന്നത്), 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകുന്നു), കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 34 (പൊതു ഉദ്ദേശ്യത്തിന്റെ പുറത്ത് ഒരുകൂട്ടം ആളുകൾ ചെയ്‌ത പ്രവൃത്തികൾ) എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ …
ഈ ലോകം തോറ്റവരുടേത് കൂടിയാണ്- ഡോ. കെ. വാസുകി ഐ.എ.എസ്.
തലക്കൊപ്പമെത്തിയ പ്രളയജലത്തില്‍ മലയാളി മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജവും പകര്‍ന്ന് കേരളീയമനസ്സില്‍ കൂടുകെട്ടിയ തങ്കതമിഴ് ഐ.എ.എസ് ഓഫീസര്‍. സിവില്‍ സര്‍വ്വീസ് സെലക്ഷന്‍ ചട്ടങ്ങളുടെ ജാതകം തിരുത്തിയെഴുതിച്ച 2008 മധ്യപ്രദേശ് കേഡര്‍ സിവില്‍ സര്‍വ്വന്റ്. കേരളത്തില്‍ പാലക്കാട് സബ് കലക്ടറായി തുടക്കം. അനര്‍ട്ട് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ ലേബർ കമ്മീഷണര്‍.