തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ തർക്കം തുടർന്ന രാജസ്ഥാനിൽ ഒടുവിൽ സമവായമായി ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകും. സാങ്കനേറിലിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ബിജെപിയുടെ രാജസ്‌ഥാനിലെ സംസ്ഥാന ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗമായിരുന്നു. ഭജൻലാൽ ശർമയെ സ്ഥാനാർഥിയാക്കുന്നതിനെ വസുന്ധര രാജെ പക്ഷം രംഗത്തെതിയിരുന്നു.
കെഎസ്എഫ്ഡിസിയില്‍ നിന്ന് രാജിവച്ച് സംവിധായകന്‍ ഡോ.ബിജു…
ബോര്‍ഡ് മെമ്പര്‍ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴില്‍പരമായ തര്‍ക്കങ്ങളാണ് രാജിക്ക് കാരണം.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഐഎഫ്എഫ്‌കെ തീരുമാനം എടുത്തിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയതോടെയാണ് അദൃശ്യജാലകങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. രഞ്ജിത്തിന്റെ പരാമര്‍ശത്തിന് ബിജു കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു.
കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യര്‍ഥമെന്നു സംവിധായകന്‍ ഡോ.ബിജു. തിയറ്ററുകളില്‍ ആളെക്കൂട്ടിയതുകൊണ്ടല്ല സിനിമകള്‍ ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാര്യം പോലും അറിയാത്തയാളാണു കേരളത്തില്‍ ചലച്ചിത്രമേളയുടെ ചെയര്‍മാനായിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും ഡോ.ബിജു. ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണു സമൂഹമാധ്യമത്തില്‍ ബിജുവിന്റെ തുറന്ന കത്ത്.
‘ബാങ്ക് കാഷ്യര്പോലും ഇത്രയും പണം കണ്ടിട്ടില്ല’; കോണ്‍ഗ്രസ് എംപിയിൽനിന്ന് കള്ളപ്പണം കണ്ടെത്തിയ സംഭവത്തിൽ വിമർശനവുമായി അമിത് ഷാ…
കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്നിന്നും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്നുമായി കോടിക്കണക്കിനു രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും ഇന്ത്യ മുന്നണിയില്‍നിന്നുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാത്തതിനെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എംപിയുടെ പേരോ പാര്‍ട്ടിയുടെ പേരോ വെളിപ്പെടുത്താതായിരുന്നു അമിത് ഷായുടെ പ്രതികരണം.ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ ഒരു എംപിയുണ്ട്, അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്നു ഞാന്‍ പറയേണ്ടതില്ല. പക്ഷേ ലോകത്തിന് മുഴുവന്‍ അതിനെക്കുറിച്ച് അറിയാം.ബാങ്ക് കാഷ്യര്‍മാർ പോലും പറയുന്നു ഇത്രയും കാശ് തങ്ങൾ കണ്ടിട്ടില്ലെന്ന് – അമിത് ഷാ പറഞ്ഞു. ഇതുവരെ 350 കോടിയിലേറെ രൂപയുടെ കള്ളപ്പണമാണ് ധീരജ് പ്രസാദ് സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. ഒരു ഓപ്പറേഷനില്‍ രാജ്യത്തെ ഒരു ഏജന്‍സി കണ്ടെത്തുന്ന ഏറ്റവും ഉയര്‍ന്ന പണമാണ്.