EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

മ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം…

മാർച്ച് 28 ന് മ്യാൻമറിൽ ഉണ്ടായ ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കാണിക്കുന്ന, എർത്ത് ഇമേജിംഗ്, മാപ്പിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 പകർത്തിയ ചിത്രങ്ങൾ ഐഐസ്ആർഒ പുറത്തിറക്കി.ഉയർന്ന റെസല്യൂഷൻ ഇമേജിംഗ് ശേഷിയുള്ള മൂന്നാം തലമുറ അജൈൽ അഡ്വാൻസ്ഡ് ഉപഗ്രഹമാണ് കാർട്ടോസാറ്റ് -3.മണ്ഡലേ നഗരത്തിൽ ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ചു. സ്കൈ വില്ല, ഫയാനി പഗോഡ, മഹാമുനി പഗോഡ, ആനന്ദ പഗോഡ, മണ്ഡലേ സർവകലാശാല, മറ്റ് നിരവധി പ്രധാന ലാൻഡ്‌മാർക്കുകൾ എന്നിവയ്ക്ക് പൂർണ്ണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു. സാഗൈംഗ് നഗരത്തിൽ, …

മ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം… Read More »

കഠ്‌വയില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക് …

ജമ്മുവിലെ കഠ്‌വ ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പോലിസുകാരും രണ്ടു സായുധരും കൊല്ലപ്പെട്ടു. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടക്കം ഏഴ് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീര്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ പ്രദേശത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലിസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (എസ്ഒജി) നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശത്ത് പരിശോധന നടന്നുവരുകയായിരുന്നു. സൈന്യം, എന്‍എസ്ജി, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

ഗാസ – ഇസ്രയേൽ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു…

ഗാസയിലെ നസേർ ആശുപത്രി തകർത്ത് ഹമാസ് നേതാവ് ഇസ്മെയിൽ ബാറോമിനെ വധിച്ച് ഇസ്രയേൽ. ഹമാസ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീന്റെ വധത്തിന് പിന്നാലെയാണ് ഇസ്മെയിലിൻ്റെ വധം.ഇന്നലെ തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീൽ കൊല്ലപ്പെട്ടിരുന്നു. നസേർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യവും വെളിപ്പെടുത്തി.ഖാൻ യൂനിസിലെ ആശുപത്രിയുടെ സർജിക്കൽ കെട്ടിടത്തിൽ …

ഗാസ – ഇസ്രയേൽ ബോംബാക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു… Read More »

ഡ്രാഗണ്‍, സുനിതയേയും ബുച്ച് വിൽമോറിനേയും വരവേറ്റ് ലോകം …

9 മാസവും 14 ദിവസവും ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഉള്‍പ്പടെ നാലു പേര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസിനും ബുച്ച്‌ വില്‍മോറിനും ഒപ്പം ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 2025 മാര്‍ച്ച്‌ 18 ന് ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ടത്.17 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ …

ഡ്രാഗണ്‍, സുനിതയേയും ബുച്ച് വിൽമോറിനേയും വരവേറ്റ് ലോകം … Read More »

ആറ്റുകാൽ പൊങ്കാല ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചുതുടങ്ങി.പണ്ടാര അടുപ്പിൽ തീപകർന്നു…

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. തലസ്ഥാനത്ത് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചുതുടങ്ങി. ഉച്ചയ്ക്ക് 1.15-ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45-ന്‌ കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും 10-ന്‌ കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും.

മടങ്ങിവരാനൊരുങ്ങി സുനിത വില്യംസ്…

സുനിത വില്യംസും വില്‍മോറും ബഹിരാകാശത്ത് നിന്ന് മടങ്ങിവരാന്‍ ഒരുങ്ങവെ ബഹിരാകാശയാത്രികര്‍ക്ക് ഇത് ഒരു സാധാരണ തിരിച്ചുവരവ് ആയിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാലം താമസിച്ചതിന് ശേഷം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 16 ഓടെ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോയിംങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം, പത്ത് ദിവസം മാത്രം നീണ്ടുനില്‍ക്കേണ്ട അവരുടെ ദൗത്യം ഏകദേശം പത്ത് മാസത്തോളം നീണ്ടുപോവുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണത്തില്‍ …

മടങ്ങിവരാനൊരുങ്ങി സുനിത വില്യംസ്… Read More »

30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി…

തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക നീക്കം. റഷ്യയുമായുള്ള യുദ്ധത്തിൽ മുപ്പത് ദിവസത്തെ വെടിനിർത്തിലിന് തയ്യാറെന്ന് യുക്രെയ്ന്‍ അറിയിച്ചു. സൗദി അറേബ്യയിൽ യുഎസും യുക്രെയ്ന്‍ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന നിർണായക സമാധാന ചർച്ചയിലായിരുന്നു തീരുമാനം. 30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശിച്ച അംഗീകരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. എട്ട് മണിക്കൂറോളം നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു തീരുമാനം. എന്നാൽ തീരുമാനത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.നേരത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുൻകൈ …

30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി… Read More »

തട്ടിക്കൊണ്ടുപോയ ട്രെയ്‌നിലെ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു…

ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്‌നിലെ 104 യാത്രക്കാരെ ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചെന്ന് പാക് സൈന്യം. ആക്രമണത്തില്‍ 16 ബലൂച് വിമതര്‍ കൊല്ലപ്പെട്ടു. മോചിപ്പിച്ചവരെ ക്വറ്റയിലെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.ട്രെയ്‌നിലെ മറ്റു യാത്രക്കാരെ വിമതര്‍ മലനിരകളിലേക്ക് മാറ്റിയെന്നാണ് വിവരം. ഈ പ്രദേശത്തെ കാടുകളും മലകളും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് സൈന്യത്തിന്റെ സ്‌പെഷ്യല്‍ കമാന്‍ഡോകളും പ്രദേശത്ത് എത്തിയിട്ടുണ്ട്.

ആശമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി…

ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ ശമ്പള വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കു ന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ വിഷയമുന്നയിച്ചു. ആശാ വർക്കർമാരുടെ മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. …

ആശമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി… Read More »

7000-8000 ടണ്‍ ശേഷിയുള്ള ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയുടെ പണി പൂര്‍ത്തിയായതായി വടക്കന്‍ കൊറിയ…

ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയുടെ പണി പൂര്‍ത്തിയായതായി വടക്കന്‍ കൊറിയ. 7000-8000 ടണ്‍ ശേഷിയുള്ള ഈ അന്തര്‍വാഹിനിക്ക് പത്ത് ആണവ മിസൈലുകള്‍ വഹിക്കാന്‍ സാധിക്കും. കൊറിയന്‍ മേഖലയിലെ യുഎസിന്റെ സ്വാധീനം കുറയ്ക്കാനാണ് നടപടിയെന്ന് കപ്പല്‍ നിര്‍മാണശാലയില്‍ സന്ദര്‍ശനം നടത്തിയ വടക്കന്‍ കൊറിയയുടെ പരമോന്നത നേതാവായ കിം ജോങ് ഉന്‍ പറഞ്ഞു. വടക്കന്‍ കൊറിയയിലെ ഒരു രഹസ്യകേന്ദ്രത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. റഷ്യയുടെ സൈനികസഹായത്തോടെയാണ് ഈ അന്തര്‍വാഹിനി നിര്‍മിച്ചതെന്ന് വടക്കന്‍ കൊറിയയുടെ ശത്രുവും യുഎസ് സഖ്യകക്ഷിയുമായ തെക്കന്‍ കൊറിയ …

7000-8000 ടണ്‍ ശേഷിയുള്ള ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയുടെ പണി പൂര്‍ത്തിയായതായി വടക്കന്‍ കൊറിയ… Read More »