ചന്ദ്രയാൻ 3 പദ്ധതിയുടെ പ്രധാന പേടകം റോവർ ചന്ദ്രോപരിതലത്തിൽ ഉയർത്തിമാറ്റിയെന്ന് ഇസ്രോ. ചന്ദ്രോപരിതലത്തിൽ വിശ്രമിക്കുന്ന റോവറിലേക്ക് വിക്രം സുരക്ഷിതമായി തിരിച്ചു കയറ്റി വാതിലുകൾ അടച്ച ശേഷമാണ് 40 സെന്റിമീറ്റർ അകലേക്ക് റോവറിനെ ഉയർത്തി മാറ്റിയത്. 40 സെന്റി മീറ്റർ വരെ പേടകത്തെ ഉയർത്തിയായിരുന്നു ദൗത്യം. ഇതോടെ ചന്ദ്രോപരിതലത്തിൽ ആവർത്തിച്ചുള്ള സെയ്ഫ് ലാൻഡിംഗ് സാധ്യമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ് ആണ് ഈ ദൗത്യം മുമ്പ് വിജയകരമായി നടത്തിയിട്ടുള്ളത്.ചന്ദ്രോപരിതലത്തിൽ മനുഷ്യനെ ഇറക്കുന്നതിനും തിരികെ കൊണ്ടു വരുന്നതിനും നിർണായകമാണ് ഈ പരീക്ഷണം.ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 ന്റെ പ്രഗ്യാൻ റോവർ അതിന്റെ അസൈൻമെന്റുകൾ വിജയകരമായി പൂർത്തിയാക്കി ശനിയാഴ്ച ‘സ്ലീപ്പ് മോഡ്’ ആക്കിയെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇപ്പോൾ ഇരുട്ടാണ്. അടുത്ത സൂര്യോദയം പ്രതീക്ഷിക്കുന്ന സെപ്റ്റംബർ 22-ന് റോവറിന്റെ വിജയകരമായ ഉണർവ് പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ അറിയിച്ചു. ഇതിനു മുന്നോടിയായിട്ടാണ് കൂടുതൽ സുരക്ഷിതമായ പ്രതലത്തിലേക്ക് റോവറെ മാറ്റിയത്.