
അതിജീവിതയെ പി.ടി തോമസ് സ്വന്തം മകളെ പോലെ കണ്ടു. ഒരു പിതാവിന്റെ വേദനയോടെ പി.ടി ആ രാത്രി ഉറങ്ങിയിട്ടില്ല..സത്യം ജയിക്കുമെന്ന് പറഞ്ഞ് പരാതി നൽകാൻ അവൾക്ക് ധൈര്യം നൽകി. സത്യം പുറത്ത് വരുമെന്നത് പി.ടിയുടെ വിശ്വാസമായിരുന്നു. അദ്ദേഹത്തിന് മൊഴി നൽകാതിരിക്കാനുള്ള സമ്മർദം ഉണ്ടായിരുന്നു. എന്നാൽ തനിക്കറിയുന്ന കാര്യം പറയുമെന്ന നിലപാടാണ് പി.ടി തോമസ് എടുത്തത്. കുടുംബത്തെ അപായപ്പെടുത്താൻ നീക്കമുണ്ടായി. പി. ടി. ഇടപെട്ടിരുന്നില്ലെങ്കിൽ കേസ് ഇത്രത്തോളം ആകില്ലെന്ന് വിശ്വസിക്കുന്നു. പ്രമുഖർ രക്ഷപെടുമോ എന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമോ എന്നും തനിക്ക് ആശങ്കയുണ്ട്. ജുഡീഷ്യറിയെ വിശ്വാസമുണ്ട്. ആ കുട്ടിയെ ബുദ്ധിമുട്ടിച്ച ആളുകൾക്കെതിരെ വിധി വരും. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ -ഉമാ തോമസ് എം.എൽ.എ
