EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



International News

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ കല്ലേറ്…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതിൽ പിന്നാലെ മണർക്കാട് മേഖലയിൽ സംഘർഷാവസ്ഥ. പരാജയത്തിൽ പ്രകോപിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നും കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. ഉടൻതന്നെ കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സംഘർഷസ്ഥലത്തെങ്കിലും അക്രമികളെ നിലയ്ക്കു നിർത്താതെ നോക്കുകുത്തിയാവുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാക്കൾ സ്ഥലത്തെത്തിയാണ് …

പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ കല്ലേറ്… Read More »

ചാണ്ടി ഉമ്മൻ വിജയിച്ച ശേഷം KPCC ഓഫീസിൽനിന്നും രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കുന്നു…

പുതുപ്പള്ളി ചരിത്രം കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ 53 വർഷത്തെ ജനസേവനം ചാണ്ടി ഉമ്മനിലൂടെ തുടരാൻ പുതുപ്പള്ളിയിലെ വോട്ടർമാർ അനുമതി നൽകി. അതും ചരിത്ര ഭൂരിപക്ഷത്തിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചാണ്ടി ഉമ്മൻ 37213 വോട്ടുകളുടെ ഭൂരിപക്ഷ നേടി. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,213 വോട്ടുകളുട ഭൂിപക്ഷമായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

സനാതനധർമ്മ പരാമർശം: ഉദയനിധിക്കു പിന്തുണയുമായി കമൽഹാസൻ…

സനാതന ധർമ പരാമർശ വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്റെ പിന്തുണ. സനാതന ധർമ വിഷയത്തിൽ കമൽഹാസന്റെ ആദ്യപ്രതികരണം കൂടിയാണിത്. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമൽഹാസൻ പറ‍ഞ്ഞത്.‘‘നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ …

സനാതനധർമ്മ പരാമർശം: ഉദയനിധിക്കു പിന്തുണയുമായി കമൽഹാസൻ… Read More »

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു…

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍(ജെഎന്‍യു) ഭിന്നശേഷിക്കാരനായ പിഎച്ച്ഡി വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍എസ് യുഐ) പ്രവര്‍ത്തകന്‍ കൂടിയായ ഫാറൂഖ് ആലമിനെയാണ് ബുധനാഴ്ച കാവേരി ഹോസ്റ്റലില്‍ വച്ച് ആക്രമിച്ചത്. ‘ഇന്ന് കാവേരി ഹോസ്റ്റലില്‍ നടന്ന ഭയാനകമായ ഒരു സംഭവത്തില്‍, കാവേരി ഹോസ്റ്റലിലെ ഒരു മുതിര്‍ന്ന വാര്‍ഡനും അവരുടെ വളര്‍ത്തുനായകളായ എബിവിപി ഗുണ്ടകളും എന്‍ എസ് യു ഐ പ്രവര്‍ത്തകരെയും ജെഎന്‍ യുവില്‍ ശാരീരിക വൈകല്യമുള്ള ഗവേഷണ പണ്ഡിതനായ …

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു… Read More »

സ്‌കൂളില്‍ ഭക്ഷണം തയ്യാറാക്കുന്നത് ദലിത് സ്ത്രീ; മക്കളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍, റോഡ് ഉപരോധിച്ചു…

പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചത് ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ദിനമലര്‍ പത്രം പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ രംഗത്തുവന്നത് ഏറെ പ്രതിഷേധനത്തിനുമിടയാക്കി. എന്നാലിപ്പോള്‍, പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയ ഒരു സ്‌കൂളില്‍നിന്നുള്ള സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സ്‌കൂളില്‍ പ്രഭാത ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ ആയതിനാല്‍ മക്കളെ അയക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഒരുപറ്റം രക്ഷിതാക്കള്‍.

ഉദയനിധിയുടെ തല കൊയ്യാന്‍ 10 കോടി; സന്യാസിക്കെതിരെ മധുര പോലിസ് കേസെടുത്തു…

സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തര്‍പ്രദേശില്‍നിന്നുള്ള സന്യാസിയും സംഘപരിവാര്‍ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ മധുര സിറ്റി പോലിസാണ് സന്യാസിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. ഉദയനിധിയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്യുന്ന വിഡിയോ പകര്‍ത്തി പങ്കുവച്ച ആള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ പിയൂഷ് റായിക്കെതിരെയാണ് വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചതിന് കേസെടുത്തത്. ”ഉദയനിധി …

ഉദയനിധിയുടെ തല കൊയ്യാന്‍ 10 കോടി; സന്യാസിക്കെതിരെ മധുര പോലിസ് കേസെടുത്തു… Read More »

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി…

പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 1964 ഭൂപതിവ് ചട്ട ഭേദഗതി ബില്ല് നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിര്‍മ്മാണ നിരോധനം മാറുന്നതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ ഓഫീസുകളും സുഖമമായി പ്രവര്‍ത്തിച്ചിരിക്കും അദ്ദേഹം പറഞ്ഞു.വീട്ടില്‍ പട്ടിണി കിടക്കുമ്പോഴും അരി മേടിക്കാന്‍ വെച്ച പൈസ വെച്ചാണ് സഖാക്കള്‍ ഓഫീസ് നിര്‍മ്മിക്കാന്‍ പണം തന്നത്. അത് അടച്ചു പൂട്ടാന്‍ …

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി… Read More »

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു…

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു.കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും എസ് …

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു… Read More »

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ‘ഇന്ത്യ’ന്‍ എം.പിമാരുടെ പ്രത്യേക യോഗം ഇന്ന്…

കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നയം സംബന്ധിച്ച് തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ ഇന്ന് പ്രത്യേക യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിനു കീഴിലുള്ള എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ന്യൂഡല്‍ഹിയില്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 18 മുതല്‍ 23 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണ്.സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രം രൂപീകരിക്കാനാണ് പ്രതിപക്ഷം യോഗം ചേരുന്നത്. പ്രത്യേക സമ്മേളനത്തിന്റെ …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ‘ഇന്ത്യ’ന്‍ എം.പിമാരുടെ പ്രത്യേക യോഗം ഇന്ന്… Read More »

മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഹർജി ഫയലിൽ…

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം. ഹർജി ഫയലിൽ സ്വീകരിച്ചു.