EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



 സഭയില്‍ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭയിലെ അംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുല്‍ ഓർമിപ്പിച്ചു…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. എനിക്ക് കൈ തന്നപ്പോള്‍ നിവർന്നുനിന്ന നിങ്ങള്‍ മോദിക്ക് കൈ കൊടുത്തപ്പോള്‍ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സഭയില്‍ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭയിലെ അംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുല്‍ ഓർമിപ്പിച്ചു.

ഇതിനെ പ്രതിപക്ഷ എം.പിമാർ ആരവങ്ങളോടെ പിന്തുണച്ചപ്പോള്‍ ഭരണപക്ഷ എം.പിമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സ്പീക്കർക്കെതിരായ ആരോപണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാഹുലിന്റെ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടിയുമായി എത്തി. ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. എന്റെ സംസ്കാരത്തിലും ധാർമികതയിലും ഞാൻ മുതിർന്നവരെ കാണുമ്പോള്‍ തലകുനിക്കുകയും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുക എന്നതാണ് എൻ്റെ ധാർമികത എന്നായിരുന്നു സ്പീക്കറുടെ മറുപടി.അതേസമയം , രാഹുല്‍ ഗാന്ധി അതിനും മറുപടിയുമായെത്തി. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാൻ മാന്യമായി അംഗീകരിക്കുന്നു. എന്നാല്‍, സഭയില്‍ സ്പീക്കറേക്കാള്‍ വലിയവനായി ആരുമില്ലെന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നുസഭയില്‍ സ്പീക്കറാണ് എല്ലാവർക്കും മുകളില്‍. അദ്ദേഹത്തിന് മുന്നില്‍ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കർ, നിങ്ങള്‍ ഒരാളുടെയും മുന്നില്‍ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാല്‍, സഭയിലെ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തിന് വിധേയരാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മേയർ ആര്യാ രാജേന്ദ്രന്റെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ തർക്കം പൊതുജനങ്ങൾക്കിടയിൽ മോശമായ പ്രതികരണത്തിന് കാരണമായി.കെഎസ്ആർടിസി മെമ്മറികാർഡ് നഷ്ടമായത് നന്നായി എന്നും ഇല്ലായെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകടനം ജനങ്ങൾ കാണുമായിരുന്നെന്നും പാർട്ടി കൂടി അതിൽ പെട്ടുപോകുമായിരുന്നു എന്നും മേയറും കുടുംബവും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസത്തിന് തുല്യമായ പ്രവൃത്തി ആണെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മന്ത്രി റിയാസ് കടകംപള്ളി തർക്കത്തിനെകുറിച്ചും ജില്ല കമ്മറ്റിയില്‍ വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമർശനം ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *