EN24TV

advertisment header top single

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കുവൈത്തില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍ഹിയ ഏരിയയില്‍ (Salhiya area in Kuwait) ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം (Dead body in abandoned building) കണ്ടെത്തി. കെട്ടിടത്തിന്റെ താഴേ നിലയിലാണ് ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് ഒഴിഞ്ഞ ഒരു പേഴ്‍സും (empty wallet) ഒരു മൊബൈല്‍ ഫോണും (Mobile Phone) കണ്ടെടുത്തു.

മരണപ്പെട്ട വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ പേഴ്‍സില്‍ പണമോ എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന സ്‍മാര്‍ട്ട് ഫോണ്‍ ലോക്ക് ചെയ്‍ത അവസ്ഥയിലുമാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി യുവാവ് ആത്മഹത്യ (Suicide) ചെയ്‍തു. നുഗ്‍റയിലായിരുന്നു (Nugra) സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ കെട്ടിടത്തിന് താഴെ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടതായാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്. മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

പ്രവാസി നിയമ ലംഘകര്‍ക്കായി പരിശോധന ശക്തം; 13,000 പേര്‍ പിടിയിലായി
റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ പ്രദേശങ്ങളിൽ നിന്ന് ജോലി, താമസ, അതിർത്തി സുരക്ഷ (Labour, Residence and Border security violations) നിയമലംഘനങ്ങൾക്ക് 13,330 വിദേശികൾ പിടിയിലായതായി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് (General Directorate of Passport) (ജവാസത്ത്) അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായ ഇവരിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. ഇവർക്ക് നിയമലംഘനങ്ങളുടെ തോത് അനുസരിച്ച് തടവ്, പിഴ, നാടുകടത്തൽ (Imprisonment, Fine and Deportation) എന്നിങ്ങനെ ശിക്ഷകൾ ലഭിക്കും. 

രാജ്യത്തുള്ള മുഴുവൻ പൗരന്മാരും താമസക്കാരും വ്യക്തികളും ഇത്തരം നിയമലഘനം നടത്തുന്നവരെ ഒരു തരത്തിലും സഹായിക്കരുതെന്ന് ജവാസത്ത് അറിയിച്ചു. അത്തരം ആളുകൾക്ക് ജോലി നൽകുകയോ അവരെ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ അഭയം നൽകുകയോ അവർക്ക് തൊഴിലവസരങ്ങൾ, പാർപ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നൽകുകയോ ചെയ്യരുതെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകി. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ചറിയിക്കാൻ രാജ്യത്തെ മുഴുവൻ പൗരന്മാരോടും താമസക്കാരോടും ജവാസത്ത് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *