സമ്മേളനം ആഗസ്‌റ്റ് 14 മുതൽ 16 വരെ കൊച്ചിയിൽ…

സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് ആഗസ്റ്റിൽ നടത്തുന്ന പ്രഥമ വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവ് രജിസ്ട്രേഷന് മികച്ച പ്രതികരണം. വെഡിംഗ് ആൻഡ് മൈസ് ടൂറിസം (മീറ്റിംഗ്‌സ് ഇൻസെൻ്റീവ്സ്, കോഫറൻസസ് ആൻഡ് എക്‌സിബി ഷൻസ് -എംഐസിഇ) രംഗത്തെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോൺക്ലേവിന്റെ ലക്ഷ്യം.രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 400 ലേറെ ബയർ രജിസ്ട്രേഷൻ പൂർത്തിയായി. വരും ദിവസങ്ങളിൽ കൂടുതൽ രജിസ്ട്രേഷൻ ഉണ്ടാകും. സൊസൈറ്റി അറിയിച്ചു. രാജ്യത്തിനകത്തു നിന്ന് 360 ബയർമാരും വിദേശത്ത് നിന്ന് 40 ബയർമാരുമാണ് ഇതു വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെല്ലർമാർക്കായി 65 പ്രദർശന സ്റ്റാളുകൾ ഉണ്ടാകും. ഈ മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദർശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോൺക്ലേവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.ആഗസ്റ്റ് 14-ന് വൈകീട്ട് അഞ്ചിന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവിന്റെ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളിൽ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്‌ചകളും പ്രദർശനങ്ങളും നടക്കുന്നത്.വെഡിംഗ് ആൻഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിൻ്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെട് എം- 2024 ന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർ ചർച്ചകളുടെ ഫലമായാണ് ഈ മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം കേരളത്തിൽ നടത്താൻ ധാരണയായത്.സെൻറർ സ്റ്റേജ് കേരള എന്നതാണ് പ്രഥമ കോൺക്ലേവിൻ്റെ പ്രമേയം. ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരമേഖലയെന്നതിനപ്പുറത്തേക്ക് ടൂറിസത്തിൻ്റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമം നടത്തുന്നത്.

വൻകിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേർന്ന് പരിശീലന കളരികൾ, നൂതന വിപണന തന്ത്രങ്ങൾ, ലോജിസ്‌റ്റിക്‌സ് സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂർണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുക.മൈസ് രംഗത്തെ മികച്ച പരിചയമുള്ളവരും ഈ രംഗത്തെ 536209ς കാണുന്ന വ്യവസായികൾക്കുമായി പ്രദർശനവേദി നിജപ്പെടുത്തിയിട്ടുണ്ട്. വിവാഹ സംഘാടകർ, ആഡംബര റിസോർട്ടുകൾ, ഡെസ്‌റ്റിനേഷൻ വെഡിംഗ് സ്ഥലങ്ങൾ, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ് ബ്രൈഡൽ സർവീസുകൾ എന്നിവർക്കാകും വെഡിംഗ് മേഖലയിലെ പ്രദർശനത്തിൽ അവസരം ലജ് ക്കുന്നത്.വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ബയർമാർക്ക് കേരള ടൂറിസത്തിൻ്റെ ആകർഷണങ്ങൾ കോർത്തിണക്കിയ ടൂർ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാർ, കുമരകം, കൊല്ലം.. കോവളം, തൃശൂർ, കോഴിക്കോട്, വയനാട്, ബേക്കൽ എന്നീ സ്ഥലങ്ങളിലാണ് സന്ദർശനം സംഘടിപ്പി ക്കുന്നത്. ബീച്ചുകൾ, കായലുകൾ, മലനിരകൾ എന്നിവ കോർത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പി ക്കും സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്‌തുകല രൂചിയൂറുന്ന ഭക്ഷണ രീതികൾ എന്നിവ യെല്ലാം സമ്മേളനത്തിൻ്റെ ആശയവുമായി കോർത്തിണക്കും.
വാണിജ്യ കൂടിക്കാഴ്‌ചകളെല്ലാം മുൻനിശ്ചയിച്ച പ്രകാരം ക്രമപ്പെടുത്തും. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറുകൾ, വിദഗ്‌ധർ നയിക്കുന്ന പരിശീലന കളരികൾ, എന്നിവയ്ക്കു പുറമെ വെഡിംഗ് മൈസ് രംഗത്ത് കേരളത്തിന് മുന്നോട്ടു വയ്ക്കാനുള്ള എല്ലാ ആകർഷണങ്ങളുടെയും പ്രദർശനങ്ങളും കോൺക്ലേവിനെ മികവുറ്റതാക്കും.വിവാഹ പ്ലാനിംഗ്, കോർപറേറ്റ് സമ്മേളനങ്ങൾ തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർ, വൻകിട കൺവെൻഷൻ സെന്ററുകൾ, ടൂർ ഓപ്പറേറ്റർമാർ, എന്നിവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാൻ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചര മണി വരെയുള്ള വാണിജ്യ കൂടിക്കാഴ്‌ചകൾക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്‌ധർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.

