
നിയമസഭയിലേക്കുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയുടെ നാമനിർദേശ പത്രിക കോഴ നൽകി ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചുവെന്ന കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് സുരേന്ദ്രനുൾപ്പെടെയുള്ള 6 പ്രതിക്കെതിരെ ചുമത്തിയത്. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് പുതിയ വകുപ്പ് കൂടി ചേർത്തത്. പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും , എണ്ണായിരം രൂപയുടെ സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്ന് സുന്ദര വെളിപ്പെടുത്തുകയായിരുന്നു.