EN24TV

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ തൃക്കാക്കരയിലെ ലീഗ് നേതാവ് കൂടിയായ നഗരസഭ ഉപാധ്യക്ഷൻ്റെ വീട്ടിൽ കസ്റ്റംസ്  റെയ്‌ഡ് നടത്തി.

രാവിലെ 11 ന് തുടങ്ങിയ പരിശോധന രണ്ടര മണിക്കൂറിലധികം നീണ്ടു. പരിശോധന പൂർത്തിയാക്കിയ കസ്റ്റംസ് ഒരു ലാപ്ടോപ്പും ഏതാനും ചില രേഖകളും വീട്ടിൽ നിന്നും കസ്റ്റഡിയിലടുത്തു. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗമാണ് നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇദ്ദേഹത്തിൻ്റെ മകൻ ഷാബിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് എക്സൈസ് കരുതുന്നത്. ഇയാളും കുടുംബവും ഇപ്പോൾ  ഒളിവിലാണ്.

ഇബ്രാഹിം കുട്ടിയുടെ മകൻ കേസിൽ പ്രതിയാവുമെന്നാണ് സൂചന. ഷാബിനെ ചോദ്യം ചെയ്‌താൽ മാത്രമെ കൂടുതൽ പറയാനാകൂ എന്ന് കസ്റ്റംസ് പറഞ്ഞു. ഷാബിന്റെ ഡ്രൈവറുടെ കളമശ്ശേരിലുള്ള വസതിയിലും കസ്റ്റംസ് റെയ്‌ഡ് നടത്തി. ഇബ്രാഹിം കുട്ടി ലീഗിൻ്റെ നിയോജക മണ്ഡലം, ജില്ലാ നേതാവാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സ്വര്‍ണ്ണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച യന്ത്രമുണ്ടായിരുന്നത്. സിറാജുദ്ദീന് എന്നയാളാണ് സ്വര്‍ണ്ണം അയച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കാർഗോ കൈപ്പറ്റാൻ വന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *