
ദിവസേന കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ (പലചരക്ക് പച്ചക്കറികൾ മത്സ്യമാംസാദികൾ 1 വിലവർധനവിന് മൂന്നിൽ ജയവിഹ്വലരായി നിൽക്കുകയാണ് ജനം.അനിയന്ത്രിതമായ വിലക്കയറ്റം ഭക്ഷണ നിർമാണ വിതരണ മേഖലായ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത് മനുഷ്യ സമൂഹം തങ്ങളുടെ ഭക്ഷണാവശ്യങ്ങൾക്ക് ആന്തവിശ്വാസത്തോടെ ആശ്രയിക്കുന്ന മേഖലകളിൽ പ്രധാന ഇടം കാറ്ററിംഗ് മേഖല തന്നെയാണ് ഉപഭോക്താക്കളുടെ വർണാഭമായ ആഘോഷസങ്കൽപ്പങ്ങളെ സാക്ഷാൽക്കരിക്കുന്നതിന് രാപകലില്ലാതെ പണിയെടുക്കുകയും അത് എത്രമാത്രം രുചികരമായ ഭക്ഷണ പദാർഥങ്ങളിലൂടെ സംതൃപ്‌തിയുടെ നിറം പകരാം എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരു കർമ്മ മേഖലയാണ് കേരളത്തിലെ കാറ്ററിങ് സ്ഥാപനങ്ങളുതോണ്.ലക്ഷക്കണക്കിന് തൊഴിലാളികൾ ജിവിതോപാധിക്ക് ആശ്രയിക്കുന്ന മേഖല പലചരക്ക് പച്ചക്കറി മത്സ്യ മാംസ വിപണന രംഗത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മേഖല സർക്കാരിന് നികുതിയിനത്തിൽ വലിയ വരുമാനമുള്ള മേഖല അങ്ങനെ ഈ വ്യവസായത്തെ സമഗ്രമായ പഠനത്തിന് വിധേയമാക്കിയാൽ തൊഴിൽ മേഖലയെയും സാമ്പത്തിക മേഖലയെയും താങ്ങി നിർത്തുവാൻ കെൽപ്പുള്ള ഈ വ്യവസായം ഇന്ന് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് ഈ പ്രതിസന്ധി കാലഘട്ടത്തിൽ പിടിച്ചുനിൽക്കാനാവാതെ തളരുമ്പോൾ ഈ വ്യവസായത്തെ താങ്ങിനിർത്താൻ അധികാരികളുടെ മുൻപിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ പുതിയ ഒരു സമരമുഖം തുറക്കുകയല്ലാതെ മറ്റ് വഴികളൊന്നും മൂന്നിലില്ല ഇതിന്റെ ഭാഗമായി ഭക്ഷ്യോത്പാദന മേഖലയിലെ അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെതിരെ ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ എകെ സി എ) സംസ്ഥന കമ്മറ്റി സമരമുഖത്തേയ്ക്ക് ഇറങ്ങുകയാണ് പ്രസ്‌തുത സമരപരുപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലെയും AKCA അംഗങ്ങൾ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ (08-07-2025) ചൊവ്വാഴ്‌ച പ്രതിഷേധ സമരവും മാർച്ചും സംഘടിപ്പിക്കുന്നു എന്ന് AKCA സംസ്ഥാന പ്രസിഡന്റ് ശ്രീ പ്രിൻസ് ജോർജ് പറഞ്ഞു സംസ്ഥന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ സംസ്ഥാന ട്രഷറർ എം ജി ശ്രീവത്സൻ സംസ്ഥാന സെക്രട്ടറി കെ കെ കബീർ ഭരണസമിതി അംഗം വി സുനുകുമാർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി സ് മാത്യൂസ് എന്നിവർ പങ്കെടുത്തു ഈ സമര പാതയിൽ ഞങ്ങൾക്കു താങ്ങായി നിങ്ങളുണ്ടാകണം ബഹുജനങ്ങളും മാധ്യമങ്ങളും അഭ്യൂദായാകാംക്ഷികളായ അധികാരികളും ഉദ്യോഗസ്ഥരും.
