EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്…

താനൂരിലുണ്ടായ ബോട്ട് അപകടം ഏറ്റവും വേദനിപ്പിക്കുന്നതാണെന്നും മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ചികില്‍സയിലുള്ള എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനഘട്ടത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ തന്നെ ആരംഭിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരേയും ഇതിനായി നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി താനൂരില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിമാരായ വി അബ്്ദുര്‍റഹ്മാന്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ …

മൂന്നുപേര്‍ തീവ്രചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്… Read More »

താനൂര്‍ ബോട്ട് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു, മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു…

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വിവിധ ആശുപത്രികളില്‍ പുരോഗമിക്കുകയാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് രാവിലെ ആറോടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ തുടങ്ങിയത്. തിരൂര്‍ ആശുപത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. മരണപ്പെട്ട അദ്‌നാന്റെ പോസ്റ്റ്‌മോര്‍ട്ടം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായി. അതിനിടെ, ദുരന്തത്തില്‍ മരണപ്പെട്ട 22 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. …

താനൂര്‍ ബോട്ട് ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു, മരിച്ച 22 പേരെയും തിരിച്ചറിഞ്ഞു… Read More »

ഭീകരത പാകിസ്ഥാന് വ്യവസായം, ബിലാവൽ പ്രൊമോട്ടറെന്ന് ജയശങ്കർ, ചൈനയ്ക്കും മുന്നറിയിപ്പ്…

പാകിസ്ഥാന് ഭീകരപ്രവർത്തനം വ്യവസായമാണെന്നും പാക് വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ അതിന്റെ പ്രൊമോട്ടറും വക്താവും ന്യായീകർത്താവുമാണെന്നും തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ.ഗോവയിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഭീകരപ്രവർത്തനവും പരോക്ഷമായി കാശ്‌മീർ പ്രശ്നവും ഉന്നയിച്ച ബിലാവലിന് പത്രസമ്മേളനത്തിൽ നിശിതമായ ഭാഷയിൽ മറുപടി പറയുകയായിരുന്നു ജയശങ്കർ.പാകിസ്ഥാന്റെ മുഖ്യ ആശ്രയമാണ് ഭീകരവ്യവസായം. എസ്.സി. ഒ അംഗരാജ്യത്തിന്റെ വിദേശമന്ത്രിയായ ബിലാവലിനെ ആ ഭീകര വ്യവസായത്തിന്റെ പ്രൊമോട്ടറും വക്താവും ന്യായീകർത്താവും എന്ന നിലയിലാണ് കാണുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍…

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍(എച്ച്‌സിജി) ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദി കേരളാ സ്‌റ്റോറി’യെ പിന്തുണച്ച് മോദി…

ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിവാദത്തിലായ ‘ദി കേരള സ്‌റ്റോറി’ സിനിമയോടുളള കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷ വിമര്‍ശിച്ചും സിനിമയെ പിന്തുണച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെല്ലാരിയില്‍ നടന്ന റാലിയിലാണ് മോദി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയത്. ‘ആ മനോഹരമായ സംസ്ഥാനത്ത് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് കേരള സ്‌റ്റോറി എന്ന് അവര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ. അവര്‍ തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയും അതിനെ നിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളം എന്ന മനോഹരമായ സംസ്ഥാനത്ത് നടക്കുന്ന ഭീകര …

ദി കേരളാ സ്‌റ്റോറി’യെ പിന്തുണച്ച് മോദി… Read More »

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു…

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീൻ ക്രീരി മേഖലയിൽ ആണ് പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു എന്ന് പൊലീസ് അറിയിച്ചു.ഇന്ത്യാ പാക് അതി‍ർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ സ്വദേശികളെ സൈന്യം വധിച്ചിരുന്നു. രാജസ്ഥാനിലെ ബാർമറിന് അടുത്ത് അതിർത്തിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതിർത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് …

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു… Read More »

സെർബിയയിൽ സ്കൂളിൽ വെടിവയ്പ്; എട്ട് വിദ്യാ‍ര്‍ത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു…

സെർബിയയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ട് വിദ്യാ‍ര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബെൽഗ്രേഡിലെ സ്കൂളിൽ പതിനാല് വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ തോക്കുമായാണ് ഇയാൾ സ്കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശമോ കാരണോ വ്യക്തമായിട്ടില്ല. വെടിവയ്പിൽ ആറ് കുട്ടികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു.

ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ മൂന്നു മരണം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്…

കുന്നംകുളം ചൊവ്വന്നൂരില്‍ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. എരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. രോഗിയുമായി അതിവേഗത്തിലെത്തിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക്കൊണ്ടുപോവുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വനം വകുപ്പിന്റെ പ്രത്യേകസംഘം അരിക്കൊമ്പനെ ട്രാക്ക് ചെയ്തു…

കാണാതായ അരിക്കൊമ്പന്റെ സി​ഗ്നലുകൾ കിട്ടി. പത്തോളം സ്‌ഥലത്തു നിന്നുള്ള സിഗ്നലുകളാണ് വനം വകുപ്പിന് ലഭിച്ചത്. അതിർത്തിയിലെ വന മേഖലയിലൂടെ കൊമ്പൻ സഞ്ചരിക്കുന്നതയാണ് സൂചന. VHF ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക്ക് ചെയ്യാൻ ഏറെ നേരമായി ശ്രമം തുടരുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ ആളുകളും തെരച്ചിൽ നടത്തിയിരുന്നു.

‘ഇനി സത്യം അറിയാന്‍ കഴിയില്ല’; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവച്ചു…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍ ഗുഗിളില്‍നിന്ന് രാജിവച്ചു. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഐ സിസ്റ്റങ്ങള്‍ക്കായി അടിസ്ഥാന സാങ്കേതികവിദ്യ സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിന്റണ്‍. സാങ്കേതിക ഭീമന്മാര്‍ തമ്മിലുള്ള മല്‍സരം അപകടകരമായ വേഗതയില്‍ പുതിയ എഐ സാങ്കേതികവിദ്യകള്‍ പുറത്തിറക്കാനും ജോലികള്‍ അപകടത്തിലാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും കമ്പനികളെ പ്രേരിപ്പിക്കുന്നതായി ഹിന്റണ്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് എങ്ങനെയാണെന്നും ഇപ്പോള്‍ എങ്ങനെയാണെന്നും …

‘ഇനി സത്യം അറിയാന്‍ കഴിയില്ല’; എഐ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവച്ചു… Read More »