latest news
മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു…
രണ്ടുപേർക്ക് പരിക്ക്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.അതേ സമയം മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാഗം …
മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു… Read More »
പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്…
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തിന് ശേഷം നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നല്‍കിയതെന്നാണ് റിപോര്‍ട്ട്. പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം വസ്തുതാപരമാണെന്ന് …
പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്… Read More »
ആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി…
ചെറുവിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ കാണാതായ ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററില്‍ അറിയിച്ചത്. കൊളംബിയന്‍ സൈന്യം ഉള്‍പ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യമാണ് ഒടുവില്‍ വിജയകരമയി പൂര്‍ത്തിയായത്. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന206 ചെറുവിമാനം മെയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. ഹ്യൂട്ടോട്ടോ വാസികളായ കുട്ടികളുടെ മാതാവും പൈലറ്റുമുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 13, ഒമ്പത്, നാല് …
ആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി… Read More »
മെഡിക്കല്‍ കോളജ് ജീവനക്കാരെ തിരിച്ചെടുത്ത സംഭവം; നടപടി റദ്ദാക്കും…
മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാരെ ജോലിക്ക് തിരിച്ചെടുത്ത നടപടി റദ്ദാക്കും. ഉത്തരവ് റദ്ദ് ചെയ്യാന്‍ ഡിഎംഇ പ്രിന്‍സിപലിന് നിര്‍ദേശം നല്‍കി.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് തൈറോയ്ഡ് ശത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. കഴിഞ്ഞാഴ്ചയാണ് അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവ് പുറത്ത് വന്നത്. ജീവനക്കാര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.
‘വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിന് തെളിവില്ല’; ജയരാജനെതിരായ കേസ് അവസാനിപ്പിക്കാൻ നീക്കം…
യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിൽ വച്ച് ആക്രമിച്ച കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂണിൽ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. ഇതിൽ പ്രകോപിനായ എൽഡിഎഫ് കൺവീനർ വിമാനത്തിൽ വച്ച് തന്നെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ ആക്രമിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഇപി ജയരാജനെതിരെ പോലീസ് കേസെടുക്കാൻ മടിച്ചെങ്കിലും …
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് നായ്ക്കള്‍ക്ക് വിളമ്പി…
ഒപ്പം താമസിച്ചുവന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 56കാരന്‍ മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി. മുംബൈ നഗരത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കൊല നടന്നത്. മുംബൈ മിറ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (32)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയതെന്നും കൊലയ്ക്ക് ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിനുറുക്കിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. …
കെ.ഫോണ്‍ കരാര്‍ ; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില…
ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിള്‍ തന്നെ യെന്ന് കണ്ടെത്തല്‍. എല്‍ എസ് കേബിള്‍ എന്ന പേരില്‍ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇത് ഗുണനിലവാരമില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ക്ചര്‍ ലിമിറ്റഡ് ഇതിനുവേണ്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു. കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണ് ടിജിജി ചൈന കമ്പനിയില്‍ …
കെ.ഫോണ്‍ കരാര്‍ ; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില… Read More »