EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സർക്കാർ സഹായം എത്തുക ഏറ്റവും അർഹരായവരുടെ കരങ്ങളിൽ: മന്ത്രി എം ബി രാജേഷ്…

സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര എന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് . പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സമയ ബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിലൂടെ ഈ സർക്കാരിൻ്റെ മികവ് വിളിച്ചോതുകയാണ്. ഈ കാര്യത്തിൽ സർക്കാരിനോടുള്ള വിശ്വാസത്തിൻ്റെ തെളിവാണ് ഭൂമിയും പണവും സംഭാവനകളായി സർക്കാരിലേക്ക് ലഭിക്കുന്നതും ആ തുക കൃത്യമായി വിനിയോഗിച്ചു എന്ന് മനസ്സിലാക്കുമ്പോൾ സംഭാവന ചെയ്തവർ തന്നെ വീണ്ടും കൂടുതൽ സംഭാവനകൾ നൽകുന്നതും. അതി ധനികരായവർ മാത്രമല്ല സാധാരണ ജനങ്ങളും സർക്കാരിലേക്ക് അവരാൽ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുജന പങ്കാളിത്തത്തോടെ ഭൂരഹിതർക്ക് കിടപാടമൊരുക്കുന്നതിനുള്ള സർക്കാർ പദ്ധതിയാണ് “മനസ്സോടിത്തിരി മണ്ണ്” . ഈ ക്യാമ്പയിൻ്റെ ഭാഗമായി പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപെട്ട ഭവന രഹിതർക്കായി സുകുമാരൻ വൈദ്യർ സ്വന്തം പ്രയത്നത്താൽ നേടിയ രണ്ടേമുക്കാൽ ഏക്കർ സ്ഥലം നൽകുകയുണ്ടായി.ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കാൻ അനുയോജ്യമായ വിധത്തിൽ പ്ലോട്ടിലേക്കുള്ള വഴിയുടെ വിസ്തൃതി വർദ്ധിപിക്കുന്നതിന് വേണ്ടി 4.07 സെൻ്റ് ഭൂമി പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വിലക്ക് വാങ്ങി. സ്ഥലത്ത് ഭൂരഹിത , ഭവനരഹിതരായ 112 കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ലൈഫ് ഭവനങ്ങളും, അങ്കണവാടിയും, കളികളവും ഉൾപെടുന്ന ഭവന സമുച്ചയം നിർമ്മിക്കുന്നതിന് 24.99 കോടിയുടെ ഭരണാനുമതി ലഭിച്ചു.മൂന്ന് ബ്ലോക്കുകളിലായി 112 യൂണിറ്റുകളും അങ്കണവാടിയും ഉൾപ്പെടുന്ന ഭവനസമുച്ചയമാണ് നിർമ്മിക്കുന്നത്. ഓരോ ബ്ലോക്കിലും മൂന്ന് നിലകൾ വീതമുണ്ട്. ഒന്നാമത്തെ ബ്ലോക്കിൽ 42 ഭവന യൂണിറ്റുകളും രണ്ടാമത്തെ ബ്ലോക്കിൽ 34 ഭവന യൂണിറ്റുകളും അങ്കണവാടിയും മൂന്നാമത്തെ ബ്ലോക്കിൽ 36 യൂണിറ്റുകളും ഉൾപ്പെടുന്നു. ഇതിനു പുറമെ മഴവെള്ള സംഭരണി, സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് സിസ്റ്റം, ഓവർഹെഡ് ടാങ്ക്, ഫയർ ടാങ്ക്, എസ്.ടി.പി, ജനറേറ്റർ ഷെഡ്, കോമ്പൗണ്ട് വാൾ, റീട്ടെയിനിംഗ് വാൾ, ലാൻ്റ് ഡെവലപ്‌മെൻ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 മാസംകൊണ്ട് ഭവനസമുച്ചയ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2026-ലെ സർക്കാറിൻ്റെ ഓണസമ്മാനമായി ഈ സമുച്ചയം ഇവിടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *