
ഫെഡറലിസത്തിനും കേരളത്തിന്റെ വികസനത്തിനും എതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധസമരം നടക്കും. എംപിമാരും എംഎൽഎമാരും പങ്കെടുക്കുന്ന പ്രതിഷേധം ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഉജ്വല അധ്യായമായി മാറും. സമരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നിലകൊള്ളുന്ന എല്ലാവരും ഏറ്റെടുക്കേണ്ടിവരുന്ന സമരമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ പങ്കാളിത്തം സമരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എൻഡിഎയിതര മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കേരളമൊന്നാകെ ഉയർത്തുന്ന ആവശ്യങ്ങളാണ് സമരത്തിൽ മുന്നോട്ട്വെക്കുന്നതെങ്കിലും യുഡിഎഫ് നിഷേധാത്മക സമീപനത്തിലാണ്. അവരുടെ നിലപാടിനുള്ള മറുപടിയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ബുധനാഴ്ച ഡൽഹിയിൽ നടത്തുന്ന സമരം. കേരളത്തിന്റെ വികസനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും അട്ടിമറിക്കാൻ എല്ലാ ശ്രമവും ബിജെപിയും നടത്തുന്നു. പരദൂഷണവും അസത്യപ്രചാരണവും ശീലമാക്കിയവർ അധികാരസ്ഥാനത്ത് എത്തിയാൽ എന്തുസംഭവിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ജൽപ്പനങ്ങളെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സ്വന്തം ചെലവിലാണ് സമരത്തിനെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികൾ ക്ക് ആശ്വാസമായി ഉദാരമായ വിസ വിതരണ നയവുമായി വീണ്ടും കുവൈറ്റ്…

കുടുംബ- വാണിജ്യ – ടൂറിസ്റ്റ് സന്ദർശന വിസകൾ കുവൈറ്റ്പുനരാരംഭിക്കുകയാണ്. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായിയി ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിൻ്റെ നിർദേശപ്രകാരം നാളെ മുതൽ മുതൽ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവിധ വിസകൾ അനുവദിച്ചു തുടങ്ങുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിവിധ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെ ൻ്റുകൾ വഴി സന്ദർശന അപേക്ഷകൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി പുതുക്കിയ നിബന്ധനകളും പുറപ്പെടുവിച്ചിട്ടുണ്ട്.

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ …

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.സ്കോർ ദക്ഷിണാഫ്രിക്ക 244/7 (50), ഇന്ത്യ 248/8 (48.5).245 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 32 ന് നാല് എന്ന നിലയിൽ തകർന്നിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഒത്ത് ചേർന്ന ക്യാപ്റ്റൻ ഉദയ് സഹറാനും, സച്ചിൻ ദാസും ചേർന്നെടുത്ത 171 റൺസ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു.

‘പോലിസുകാര്‍ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുത്’; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ…

പോലിസുകാര്‍ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബര്‍ ഡിവിഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ വര്‍ഷം മാത്രം 201 കോടി രൂപയാണ് സൈബര്‍ തട്ടിപ്പലൂടെ കേരളത്തില്‍ നിന്നു കടത്തിയത്. അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണ് തട്ടിപ്പിന് ഇരയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. െ്രെകം ബ്രാഞ്ച് എഡിജിപിയുടെ കീഴില്‍ രണ്ട് എസ്പിമാര് ഉള്‍പ്പെടുന്നതാണ് സൈബര്‍ ഡിവിഷന്. സൈബര്‍ കുറ്റാന്വേഷണം, ഗവേഷണം എന്നിവയ്ക്കാണ് പ്രത്യേക സൈബര്‍ ഡിവിഷന് രൂപീകരിച്ചത്.

