
പിഎഫ്ഐക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇത്തരം അന്താരാഷ്രട തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്നും ഉത്തരവിൽ പറയുന്നു. രാജ്യവ്യാപകമായി അക്രമപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയതായും നിരോധനത്തിന് കാരണമായി പറയുന്നു.ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. യുഎപിഎ നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.