റോഡുകളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും. ജില്ലയിലെ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്താവും റോഡുകൾ എത്രത്തോളം നന്നാക്കിയിട്ടുണ്ടെന്ന് പരിശോധിക്കുക. പശ ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചിരിക്കുന്നതെന്ന് ഹൈകോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇനിയും പൊളിഞ്ഞു കിടക്കുന്ന റോഡുകളും നടപ്പാതകളും കോടതി വിശദമായി പരിശോധിക്കും.