
മധ്യപ്രദേശിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും. ഈ വർഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്വല വിജയം സമ്മാനിക്കുകയാണ് ലക്ഷ്യം. കർണാടക മാതൃകയിലാണ് കോൺഗ്രസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പ്രിയങ്കയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജബൽപുർ മേയറും സിറ്റി കോൺഗ്രസ് പ്രസിഡന്റുമായ ബഹാദൂർ സിംഗ് അറിയിച്ചു. രാവിലെ പത്തരയോടെ പ്രിയങ്ക ഗാന്ധി ജബൽപുർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് നർമദയിലെ ഗൗരീഘട്ടിലെത്തി പ്രാർഥന നടത്തും. ഇവിടെ മുഗളന്മാരുമായി ഏറ്റുമുട്ടി ധീര രക്തസാക്ഷിയായ റാണി ദുർഗാ ദേവിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷമാകും ജബൽപുർ കോർപ്പറേഷൻ മൈതനായിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. രണ്ടു ലക്ഷത്തോളം പ്രവർത്തകർ സമ്മേളനത്തിനെത്തുമെന്ന് ബഹാദൂർ സിംഗ് അറിയിച്ചു. രാവിലെ 11.30നാണ് പൊതു സമ്മേളനം.